ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങൾ, ലാറ്റിനമേരിക്ക, യുഎസ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യൻ റിഫൈനറികൾ കൂടുതൽ എണ്ണ വാങ്ങിയേക്കും.
റഷ്യയിലെ രണ്ട് പ്രമുഖ ഉത്പാദകർക്കു യുഎസ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് റഷ്യയിൽനിന്നുള്ള ഇറക്കുമതി കുറയ്ക്കാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
റഷ്യയിലെ രണ്ട് ക്രൂഡ് ഓയിൽ കന്പനികളായ റോസ്നെഫ്റ്റിനും ലുക്ഓയിലിനും ബുധനാഴ്ചയാണു യുഎസ് ഉപരോധം ഏർപ്പെടുത്തിയത്.
ഈ കന്പനികളുമായുള്ള യുഎസ് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഇടപാടുകൾക്കാണ് ഉപരോധം. രണ്ടു കന്പനികളുമായോ അനുബന്ധ സ്ഥാപനങ്ങളുമായോ ഇടപാടുകൾ നടത്തുന്ന യുഎസ് ഇതര സ്ഥാപനങ്ങൾക്കു പിഴ ചുമത്തുമെന്നും ട്രംപ് ഭരണകൂടം പറയുന്നു.